Posts

Showing posts from September, 2014

മറക്കാത്ത ഓര്‍മ്മകള്‍,

                             ചിന്നിച്ചിണുങ്ങി പെയ്യുന്ന മഴ, ഇരുണ്ടുകൂടി വിഷാദം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം, എന്‍റെ മനസ്സ് പോലെ.......... രണ്ടുമണി നേരമേ ആയിട്ടുള്ളൂ, ഉച്ചയൂണ് കഴിഞ്ഞു ചെറിയമ്മയും കുട്ടികളും അവരുടെ പതിവുറക്കത്തിലാണ് ..................എനിക്കും ഉറങ്ങാനാണ് ഉത്തരവ്  പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞില്ല. നാളെ എനിക്ക് തിരിച്ചു പോകേണ്ട ദിവസം ആണ് അതോര്‍ക്കുമ്പോള്‍ എന്തോ നഷ്ടപ്പെടാന്‍ പോകുന്നപോലെ ഒരു തോന്നല്‍.  നിലത്തു വിരിച്ചിരുന്ന തഴപ്പായില്‍ നിന്നും ശബ്ദമുണ്ടാക്കാതെ  ഞാന്‍ എണീറ്റു പതിയെ കിടപ്പുമുറിയുടെ വടക്കേ ഭാഗത്തുള്ള ജനലിനടുത്തെക്കു നടന്നു ............എന്‍റെ മുഖവും കണ്ണുകളും രണ്ടു പാളികള്‍ മാത്രമുള്ള  ആ കൊച്ചു ജനലിന്‍റെ  അഴികളില്‍ ചേര്‍ത്ത് വച്ചു വിദൂരതയിലേക്ക്  നോക്കി ഞാന്‍ നിന്നു .  മഴക്കാറിന്‍റെ നേര്‍ത്ത മൂടല്‍, ......ഒരു നവവധുവിനെപോലെ, കളകള നാദത്തോടെ , കൊച്ചുകൊച്ചു പാറക്കൂട്ടങ്ങളെ തഴുകി ഉണര്‍ത്തി ഇക്കിളിയാക്കി, ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടതുണ്ടെന്ന്‍ കരയോട് കുശലം പറഞ്ഞു മന്ദം മന്ദം ഒഴുകുന്ന കിന്നരി  പുഴ........അതിനൊരു ലക്ഷ്യമുണ്ട് ..... തനിക്കോ........അന്

വിടരും മുന്‍പേ തച്ചുടക്കപ്പെട്ട ഒരു പനിനീര്‍പൂവ്

" പ്രിയ കൂട്ടുകാരെ ഇത് ഒരു  കഥ അല്ല ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌. " അന്ന് ഞാന്‍ എന്‍റെ കൂട്ടുകാരി നിമ്മിയെ   കണാന്‍ പോയ ദിവസം, ഒരു സന്ധ്യാസമയം, അവളുടെ വീടിന്‍റെ വിശാലമായ മുറ്റത്തു അവളുടെ കൂടെ സംസാരിച്ചുകൊണ്ട് ഒരമ്മയും മകളും നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി എന്നെ ദയനീയമായി ഒന്നു നോക്കിച്ചിരിച്ചു, നിമ്മിയോടു യാത്രപറഞ്ഞ്‌ ഇരുവരും പുറത്തേക്കു ഇറങ്ങി. ആ അമ്മയുടെ കൈത്തണ്ടയില്‍ തൂങ്ങി നടക്കുന്ന ശാലീനസുന്ദരിയായ പെണ്‍കുട്ടി, വല്ലാത്ത ഒരു ‍‌ചൈതന്യം ആ മുഖത്ത്, ഓമനത്തമുള്ള മുഖം   കണ്ണെടുക്കാന്‍ തോന്നില്ല ആര്‍ക്കും, കുറച്ചു സമയം കൂടി അവര്‍ അവിടെ ചിലവഴിച്ചിരുന്നുവെങ്കിലെന്നു എന്ന്     ഞാന്‍ ആഗ്രഹിച്ചു.   അമ്മയും മകളും പോയിക്കഴിഞ്ഞിരുന്നു. “ നീ എന്താ സ്വപ്നം കാണുകയാണോ” നിമ്മിയുടെ ചോദ്യം, പെട്ടെന്ന്   ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു നിമ്മിയെ നോക്കി പിറുപിറുത്തു “എന്തു ഭംഗിയാ നിമ്മീ ആ കുട്ടിയെ കണാന്‍ ആരും നോക്കി നിന്നുപോകും”. “ മ്ഹും അതാണോ കാര്യം   അതില്‍   അത്ഭുതപ്പെടാന്‍ ഒന്നുമില്ല അവളുടെ പപ്പയെ പോലെ ആണ് അവളും.

എന്‍റെ ബാല്ല്യകാലം എന്‍റെ സുവര്‍ണകാലം

  എന്‍റെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു, ഇന്നത്തെ കുട്ടികള്‍ക്കൊന്നും ആ മനോഹാരിത അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി, അവര്‍ കംപ്യുട്ടറിനും ഇന്റര്‍നെറ്റിനും ടെലിവിഷനുമൊക്കെ മുന്‍പിലിരുന്ന്‍ അവരുടെ ജീവിതത്തിലെ അറ്റവും മനോഹരമായ ദിനങ്ങളെ, ബാല്ല്യത്തെ കൊല്ലുകയാണ്. എന്‍റെ അഭിപ്രായത്തില്‍ ഒരു മനുഷ്യ ജന്മത്തിന്‍റെ ഏറ്റവും മധുരവും നിഷ്ക്കളങ്കവുമായ കാലഘട്ടമാണ്‌ അവന്‍റെ ബാല്ല്യകാലം.  ‌‍"എന്‍റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു അതൊരു പൂമ്പാറ്റയെ പോലെ, ഒരു പൂതതുമ്പിയെ പോലെ, ഒരു മഞ്ഞു നീര്‍ക്കണം പോലെ ഒരു അപ്പുപ്പന്‍ താടിപോലെ നൈര്‍മല്ല്യമാര്‍ന്നതും മനോഹരവുമായിരുന്നു."  ‘ചുവന്ന നിറമുള്ള വലിയ തുമ്പി’, ഞങ്ങള്‍ കുട്ടികളതിനെ ആനതതുംബി എന്നാണ് വിളിക്കാറ്, അതിനെ പിടിക്കുക എന്നത് എന്‍റെ ഒരു വലിയ മോഹം ആയിരുന്നു, അതിനു വേണ്ടി പരിശ്രമിച്ചു ഞാന്‍ പലതവണ പരാജയപെട്ടിട്ടുണ്ട്‌ താനും. എന്നാലും പതിയെ പതിയെ ശബ്ദം ഉണ്ടാക്കാതെ തുമ്പിയുടെ പിന്നാലെ നടക്കുന്ന ഓരോ നിമിഷവും   ഞാന്‍ വിചാരിച്ചു എന്‍റെ പരിശ്രമത്തില്‍ ഉടന്‍ തന്നെ   ഞാന്‍ വിജയിക്കുമെന്ന്, പക്ഷേ ഇന്നും അതൊരു പരാജയമായിട്ടു ബാക്ക